Monday, November 15, 2010

ഐ ലവ് യൂ രസ്ന

എന്‍റെ പ്രിയപ്പെട്ടവരേ
ഞാന്‍ നിങ്ങളോട് മനസ്സ് തുറക്കുകയാണ്.

അര കുപ്പി ഉറക്കമരുന്നാണ് ഞാന്‍ ഒറ്റ വലിക്കു കുടിച്ചു
തീര്‍ത്തത്.

ആലോചിച്ചു നോക്കിയാല്‍ ആത്മഹത്യ ചെയ്യാന്‍ മാത്രം പ്രശ്നങ്ങളൊന്നും എന്‍റെ ജീവിതത്തില്‍ ഇല്ല. പിന്നെ ഞാന്‍ എന്തിനു അങ്ങനെചെയ്തു?

സത്യം പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല.

അത്രയും മധുരമുള്ള മരുന്ന് ഞാന്‍ ഇതിനു മുന്‍പ് കഴിച്ചിട്ടില്ല . അതാണ്‌ കാരണം. അത് മാത്രമാണ് കാരണം. അല്ലാതെ .......ഛെ ഛെ

അല്ല.. എന്നെ പറഞ്ഞിട്ടും കാര്യമില്ല. ഡോക്ടര്‍ എനിക്കെഴുതി തന്ന
ഉറക്കമരുന്നു തന്നെയാണത്. പല തവണകളായി കുടിക്കേണ്ടത്
ഒറ്റ അടിക്കു കുടിച്ചു. അത്രേ ഉള്ളൂ.

അന്ന് ഞാന്‍ ഭൂമിയില്‍ വന്നിട്ട് വെറും അഞ്ചു വര്‍ഷം. മരം കയറലും മണ്ണപ്പം ചുടലുമായി ജീവിതം തള്ളി നീക്കുന്ന സമയം.

ആ ഒരു കാലഘട്ടത്തിലാണ് കൈയ്യിലിരിപ്പ്‌ കൊണ്ട് കുറച്ചു കാലം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കിടന്ന ശേഷം ഞാന്‍ തിരിച്ചെത്തി അമ്മയുടെ വീട്ടില്‍
താവളമടിച്ചത്‌.

അവിടെ ഇപ്പോള്‍ ഞാനും എന്‍റെ അനിയനും
വല്ല്യമ്മയുടെ രണ്ടു മക്കളും അടക്കം മൊത്തം നാല്
കുട്ടിപ്പിശാച്ചുക്കള്‍ ഉണ്ട്. എന്നേക്കാള്‍ ഒരു വയസ്സ് കൂടുതലുള്ള
ചേട്ടനും, യഥാക്രമം ഒരു വയസ്സും രണ്ടു വയസ്സും കുറവുള്ള
അനിയത്തിയും അനിയനും പിന്നെ അഞ്ചു പൈസ കുറവുള്ള ഞാനും.

ഞാനാണെങ്കില്‍ എന്നും രാത്രി ഉറക്കത്തില്‍ നേഴ്സുമാര്‍ സൂചിയുമായി
കുത്താന്‍ വരുന്നത് സ്വപ്നം കണ്ടു ഉറക്കെ കരയുകയും പിന്നെ
ഉറക്കമില്ലാതെ അലഞ്ഞു നടക്കുകയും ചെയ്തു കൊണ്ടിരുന്നു. ഇതിനു
പ്രതിവിധി ആയിട്ടാണ് ഡോക്ടര്‍ എനിക്ക് ഉറക്കമരുന്നിനു എഴുതി
തന്നത് . പകല്‍ സമയങ്ങളില്‍ ആ മരുന്നുകുപ്പി മച്ചിന്റെ അകത്തെ
ജനാലയില്‍ ശാന്തമായി വിശ്രമിച്ചു . രാത്രിയില്‍ സൂചി കുത്താന്‍
വരുന്ന നെഴ്സുമാരെ എന്‍റെ അടുത്ത് നിന്ന് ഓടിച്ചു .

അന്ന് ഉച്ചയൂണിനു ശേഷം ഈ മുറിയിലാണ് കുട്ടിപ്പട്ടാളം ഒത്തു കൂടിയത്. മുതിര്‍ന്നവര്‍ ഉച്ചമയക്കത്തിലായത് കൊണ്ട് അവരുടെ ശല്യം ഇല്ല.

"ഇനി ഇന്നെന്താ കളിക്കാ ? "

ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ് എന്നാണല്ലോ പ്രമാണം.

"ഡോക്ടറും രോഗിയും" . ഞാന്‍ ചാടിക്കേറി പറഞ്ഞു .

ആര്‍ക്കും എതിരഭിപ്രായം ഇല്ല .

കൂട്ടത്തില്‍ മൂശേട്ട ആയ അനിയത്തി ഡോക്ടര്‍ ആകാന്‍ സന്നദ്ധത
പ്രകടിപ്പിച്ചു മുന്നോട്ടു വന്നു.

ഞങ്ങള്‍ മൂന്നു രോഗികള്‍ ഓരോരുത്തരായി ഡോക്ടറെ കാണാന്‍ വരിയായി കാത്തിരിപ്പ്‌ തുടങ്ങി. ആദ്യത്തെ രോഗി ഡോക്ടറുടെ ചേട്ടന്‍ തന്നെ ആണ് .

"ഹും . ഇവിടെ കിടക്കൂ," ഡോക്ടര്‍ ആജ്ഞാപിച്ചു .

"എന്താ അസുഖം ?"

"പനിയാ ഡോക്ടറെ." രോഗി ചിരിയടക്കാന്‍ പാടുപെടുന്നുണ്ട്.

"ചുമയുണ്ടോ ?"

"ഉണ്ട് . കുറച്ച് ."

"ഉം ...മഴയത്ത് കളിച്ചിട്ടുണ്ടാകും ."

ഡോക്ടര്‍ സ്റ്റെതസ്കോപ് ആയി മാറിയ കയര്‍ രോഗിയുടെ നെഞ്ചില്‍ വച്ച്
കാതോര്‍ത്തു . "നാക്ക് നീട്ട്"

"ആ.."

"ഓ കുഴപ്പം ഒന്നും ഇല്ല . രണ്ടു ദിവസം കുളിക്കണ്ട. പൊയ്ക്കോളൂ."

"ഡോക്ടര്‍ ...മരുന്ന് ..."

"മരുന്നൊന്നും വേണ്ട ..പൊയ്ക്കോ "

രണ്ടാമത്തെ രോഗി .

ഡോക്ടര്‍ ചോദ്യം ആവര്‍ത്തിച്ചു .

"വയറു വേദന "

ഉടന്‍ തന്നെ പ്രതിവിധി

"മിട്ടായി തിന്നുന്നത് നിര്‍ത്തണം"

"ഓ .."

"ഉം പൊയ്ക്കോ . അടുത്ത രോഗി ..."

അതായത് ഞാന്‍ !

"ഉം എന്താ ?"

"പല്ലുവേദന "

"വായ തുറക്കൂ "

"ആ "

"വേദന മാറാന്‍ മരുന്ന് കഴിക്കണം." ഡോക്ടര്‍ ചുറ്റും
കണ്ണോടിച്ചു. അതാ ജനാലയില്‍ ഒരു കുപ്പി മരുന്ന് വെറുതെ ഇരിക്കുന്നു.

ഡോക്ടര്‍ അതെടുത്തു രോഗിക്ക് നേരെ നീട്ടി
"ഉം . ദിവസവും രണ്ടു നേരം കഴിക്കണം.
എന്നാ ശരി . രണ്ടു ദിവസം കഴിഞ്ഞു മാറിയില്ലെങ്കില്‍ ഇനീം വരണം."

"ശരി ഡോക്ടര്‍ "

രണ്ടു നേരം മരുന്ന് കഴിക്കണം അല്ലെ. അതിനെന്താ ഇപ്പൊ തന്നെ ആവാല്ലോ.

ആദ്യമായിട്ടാണ് ഒരു കുപ്പി നല്ല മധുരമുള്ള മരുന്ന് അപ്പാടെ കൈയില്‍ കിട്ടുന്നത്.

ഞാന്‍ കുപ്പിയുടെ മൂടി തുറന്നു പതുക്കെ വായിലേക്ക് കമിഴ്ത്തി .

ആഹ എന്തൊരു ടേസ്റ്റ് . 'ഐ ലവ് യു രസ്ന '. ഞാന്‍ രസ്നയുടെ പരസ്യത്തിലെ പെണ്‍കുട്ടിയെപ്പോലെ ഉറക്കമരുന്നു ഉയര്‍ത്തി പിടിച്ചു പറഞ്ഞു.

അത് കേട്ടതും ഡോക്ടറുടെ കണ്ട്രോള് പോയി .

ഡോക്ടര്‍ ഓടിവന്നു രോഗിയുടെ കൈയില്‍ നിന്ന് മരുന്നുകുപ്പി തട്ടിപ്പറിച്ചു കുടിക്കാന്‍ ഒരു ശ്രമം നടത്തി. രോഗി ഉണ്ടോ വിട്ടു കൊടുക്കുന്നു? ആവേശത്തില്‍ ഏതാണ്ട് കുപ്പിയുടെ പകുതിയോളം മരുന്ന് രോഗി അകത്താക്കി.

പിന്നെ ....

ഡോക്ടര്‍ ആക്രാന്തം പിടിച്ചു മരുന്ന് കുടിക്കുന്നതും , മറ്റു രണ്ടു രോഗികള്‍- ഒരാള്‍ കുപ്പിയുടെ വായും മറ്റെയാള്‍ കുപ്പിയുടെ മൂടിയും നക്കിത്തുടച്ച് സംതൃപ്തി അടയുന്നതും കണ്ടതായി ഓര്‍മയുണ്ട്.

പിന്നെ ഓര്‍മ വരുമ്പോള്‍ രാത്രി വെള്ള വിരിപ്പിട്ട ആശുപത്രിക്കിടക്കയില്‍
ഞാന്‍ കിടക്കുകയാണ്. കൈയിലൂടെ ഡ്രിപ്പ് കയറ്റുന്നുണ്ട്‌ . അമ്മയും
വല്യമ്മയും തൊട്ടടുത്തുണ്ട് . ഞാന്‍ തല തിരിച്ചു നോക്കിയപ്പോള്‍ കണ്ട
കാഴ്ച !

ഡോക്ടര്‍ അതാ എന്‍റെ തൊട്ടടുത്ത കട്ടിലില്‍ ബോധം കെട്ടു കിടക്കുന്നു.

മറ്റു രണ്ടു രോഗികള്‍ മരുന്ന് കഴിക്കാത്തത് കൊണ്ട് ആശുപത്രിയില്‍ കിടക്കേണ്ടി വന്നില്ല എന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു .

ഹെന്ത് ചെയ്യാം, അതിനുള്ള ഭാഗ്യം അവര്‍ക്കുണ്ടായില്ല .

ഏതായാലും അന്ന് ഞാന്‍ അരക്കുപ്പി ഉറക്കമരുന്നു കഴിച്ചിട്ടും എന്ത് കൊണ്ടോ ഞാന്‍ 'കര്‍ത്താവില്‍ നിദ്ര പ്രാപി'ച്ചില്ല . പക്ഷെ ഉറക്കമരുന്നിന്‍റെ പാര്‍ശ്വഫലങ്ങള്‍ ഇന്നും എന്നെ ശല്യം ചെയ്യുന്നു. എത്ര ഉറങ്ങിയാലും പോരാ പോരാ എന്ന തോന്നല്‍.....

ഇതൊരു രോഗമാണോ ഡോക്ടര്‍ ?

Saturday, September 18, 2010

ഒരുത്തന്‍ അല്ലെങ്ങില്‍ ഒരുത്തി യാതൊരു പ്രകോപനവുമില്ലാതെ നിങ്ങളുടെ മേല്‍ വാള് വച്ചാല്‍ നിങ്ങള്‍ക്കെന്തു തോന്നും?

ഒരല്പ്പനെരത്ത്തെക്കെങ്കിലും നിങ്ങള്‍ക്കു മുഴുവന്‍ ലോകത്തോടും വെറുപ്പ്‌ തോന്നില്ലേ ?


ഈ മനുഷ്യര്‍ എല്ലാം വൃത്തി കെട്ട ജീവികളാണെന്നു തോന്നില്ലേ?

എനിക്കും അങ്ങനെതോന്നി. ഒരിക്കല്‍.


സംഭവം നടക്കുമ്പോള്‍ ഇന്ത്യ സാമ്പത്തിക ഉദാരവല്ക്കരണത്ത്തിലേക്ക് ആദ്യത്തെ ചുവടു കഴിഞ്ഞു. പക്ഷെ അതിനു എന്‍റെ അനുഭവവുമായി യാതൊരുബന്ധവും ഇല്ല. ആകെ ബന്ധമുള്ളത് ജീവിച്ചിരിക്കുന്ന ചില ഇന്ത്യക്കാര്‍ക്ക് മാത്രം.

സംഭവത്തിന്‍റെപശ്ചാത്തലം ഞാന്‍ പഠിച്ച സെന്‍റ് മേരീസ് എല്‍ പി സ്കൂള്‍ തന്നെ. അന്ന് ഞാന്‍ രണ്ടാംക്ലാസ് സി യിലെ വിദ്യാര്‍ത്ഥിനി. കോണ്‍വെന്റ് സ്കൂള്‍ ആയതു കൊണ്ട് ഉച്ചക്കുള്ള ഇടവേള കഴിഞ്ഞു ബെല്‍ അടിച്ചാല്‍ ഞങ്ങള്‍ അഥവാ ക്രിസ്ത്യാനി കുട്ടികള്‍ വരിവരിയായി പള്ളിയിലേക്ക്പോകും.

അപ്പോള്‍ നിങ്ങള്‍ വിചാരിക്കും ആ സമയത്ത് മാത്രമാണ് ഞങ്ങള്‍
പള്ളിയിലേക്ക് പോകുന്നത് എന്ന്.


ഒരിക്കലുമല്ല.

ഭക്ഷണം കഴിഞ്ഞ ഉടനെ ഞങ്ങള്‍ ഓടി പള്ളിയില്‍ എത്തും. പിന്നെ ക്ലാസ്സില്‍
കയറാനുള്ള ബെല്‍ അടിക്കുന്ന വരെ അവിടെയാണ്.

ചിലപ്പോള്‍ തൊട്ടടുത്ത സെമിത്തേരിയില്‍ ചെന്നിരുന്നു പ്രേതകഥകള്‍ പറയും.
പിന്നെ അവിടെയുള്ള കിണറ്റിലേക്ക് എത്തി നോക്കും . അല്ലെങ്കില്‍ പള്ളിമേടയില്‍ ചെന്ന് ജോസ് അച്ചന്‍ സിനിമ കാണുന്നുണ്ടെങ്കില്‍ ഞങ്ങളും കൂടും. ( അങ്ങനെ ആണ്ഞാന്‍ മമ്മൂട്ടീടെ കോട്ടയം കുഞ്ഞച്ചന്‍ ആദ്യമായി
കണ്ടത്).

ബട്ട്‌ ഈ വക വിക്രസ്സുകള്‍ ക്കൊന്നും ജാതി മത ഭേദം ഒട്ടും ഉണ്ടായിരുന്നില്ല. ഇനി നമുക്ക് സംഭവത്തിലേക്ക് തിരിച്ചു വരാം. വരിയായി പള്ളിയില്‍ എത്തുന്ന ഞങ്ങള്‍ വരിയായി തന്നെ അള്‍ത്താരക്ക് മുന്‍പില്‍ മുട്ട് കുത്തും. അന്ന് എന്‍റെ തൊട്ടു പിറകില്‍ മുട്ട് കുത്തിയത്ജിന്‍സി മറിയം ആണ്. അവള്‍ എന്നെ പോലെ അല്ല. പഠിക്കാന്‍ ബഹു മിടുക്കി.

അങ്ങനെ ഞാന്‍ മുട്ട് കുത്തി ശബരി മലയില്‍ തങ്കസൂര്യോദയം പാടുന്ന രാഘവന്‍റെ മുഖഭാവത്തോട് കൂടി ( ചുമ്മാ.. സിസ്റ്ററെ പറ്റിക്കാന്‍) പ്രാര്ത്ഥിക്കുമ്പോള്‍ ആണ് അവള്‍ ജിന്‍സി മറിയം ക്രൂരകൃത്യം ചെയ്തത് .”ഗ്വെ!”

ആഹാ. അവള്‍ ഉച്ചക്കുണ്ട ചോറ് മുഴുവന്‍ ഇതാ എന്‍റെ പുറത്തു കൊട്ടിയിരിക്കുന്നു. കര്‍ത്താവിനു സ്തുതി.

അവള്‍ തളര്‍ന്നു. ടീച്ചര്മാര് അവളെ പിടിച്ചെഴുന്നെല്‍പ്പിച്ചു പുറത്തേക്കു കൊണ്ട് പോയി . ശേഷം ഒരു ഓട്ടോയില്‍ കയറ്റി അവളെ വീട്ടില്‍ വിട്ടു .

അത് കൊണ്ട്

തുടര്‍ന്നുള്ള സീനുകളില്‍ അവള്‍ക്കു റോള്‍ ഇല്ല. ഇവിടന്നങ്ങോട്ട്‌ ഞാനാണ്‌ പ്രധാന കഥാപാത്രം.

പള്ളിയില്‍ നിന്ന് ടീച്ചര്‍മാര്‍ എന്നെ എങ്ങനെ ആണ് സ്കൂളില്‍ കൊണ്ട് പോയതെന്ന് എനിക്ക് കൃത്യമായി ഓര്‍മ ഇല്ല. മിക്കവാറും പൂച്ചക്കുട്ടികളെ എടുക്കുന്ന പോലെ കഴുത്തില്‍ തൂക്കി കൊണ്ട് പോയി കാണണം.

അവര്‍ നേരെ എന്നെ ഹെഡ് മിസ്ട്രെസ്സിന്റെ മുറിയില്‍ കൊണ്ട് പോയി.
ഒരുടീച്ചര്‍ എന്‍റെ ഉടുപ്പഴിച്ചു. സാരില്ലട്ടോ, ഞാന്‍ ഇതിപ്പോ കഴുകി തരാം. സ്കൂള്‍ വിടുമ്പോഴേക്കും ഉണങ്ങിക്കോളും . അപ്പൊ മോള്‍ക്ക് നല്ല കുപ്പായം ഇട്ടു വീട്ടില്‍ പോകാമല്ലോ ടീച്ചര്‍ പറഞ്ഞു . ഓഹോ അപ്പോള്‍ അടുത്ത നാലു പീരീഡ്‌ ഞാന്‍ മിസ്റ്റര്‍ ഇന്ത്യയെ പോലെ ക്ലാസ്സില്‍ഇരിക്കണം എന്നാണോ....കൊള്ളാമല്ലോ(ആത്മഗതം).

മോള്‍ ഇനി ഇവിടെ ഇരുന്നാല്‍ മതി.


അത് കുഴപ്പമില്ല. ഇവിടെ ഇപ്പൊ ആരും വരില്ലല്ലോ.

അങ്ങനെ ഞാന്‍ അവിടെയുള്ള കട്ടിലിന്‍റെ വക്കില്‍ ഇരുന്നു ഇരുന്നില്ല എന്ന പോലെ ഇരുന്നു.

ഇപ്പോഴെങ്ങാനും ഉണങ്ങുമോ എന്തോ.


എന്‍റെ ആ ഇരിപ്പ് ഒരല്‍പം കൂടി വിവരണം അര്‍ഹിക്കുന്നുണ്ട്. ആ ഇടയ്ക്കാണ് ഞങ്ങള്‍ വീട്ടില്‍ നിന്നും വേളാങ്കണ്ണിയിലേക്ക് ഒരു യാത്ര പോയത്. അവിടെ കണ്ട ഒരു കമ്മല്‍ അമ്മയ്ക്ക് വല്ലാതെ ഇഷ്ട്ടമായി.
വെള്ളയും നീലയും നിറത്തിലുള്ള രണ്ടു വളയങ്ങള്‍ അങ്ങനെ തോളറ്റം
നീണ്ടു കിടക്കും. സ്കൂളില്‍ മറ്റാര്‍ക്കും അമ്മാതിരി കമ്മല്‍ ഇല്ലാത്തതു
കൊണ്ട് ഞാന്‍ അതിട്ടു വിലസി നടക്കുകയായിരുന്നുഅത് വരെ.

പക്ഷെ അപ്പോഴത്തെ എന്‍റെ വേഷത്തോട് ആ കമ്മല്‍ തീരെ യോജിക്കുന്നുണ്ടായിരുന്നില്ല.

ഏത് പോലീസുകാരനും ചിരിച്ചു
പോകും.


എനിക്കെര്‍പ്പെട്ട ദുരന്തത്തെപറ്റി കേട്ടറിഞ്ഞു അവിടെ എത്തിയ വിവിധ ക്ലാസ്സുകളിലെ ടീച്ചര്‍മാര്‍ക്കും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല

ഞാന്‍ കരണ്ടടിച്ച കാക്കയെപ്പോലെ അങ്ങനെ ഇരുന്നു. വേറെന്തു
ചെയ്യും?ബെല്ലടിച്ചു .

ടീച്ചര്‍മാര്‍ ക്ലാസ്സുകളിലേക്ക് തിരിച്ചു പോയി. ഞാന്‍ വെറുതെ വാതിലിനടുത്ത് ചെന്ന് പുറത്തേക്കു എത്തി നോക്കി. അവിടെ നിന്ന് നോക്കിയാല്‍ ഗ്രൌണ്ട് കാണാം.

ഹാ കഷ്ടമേ!

എന്‍റെ വെള്ള കളര്‍ ഷര്‍ട്ടും നീല കളര്‍ വള്ളിയുടുപ്പും അതാ കൊടിമരത്തിനു കീഴെയുള്ള കോണ്‍ക്രീറ്റ് പടികളില്‍ വെയില്‍ കായുന്നു.

ആ കൊടിമരത്തിനു നേരെ എതിര്‍വശത്താണ് എന്‍റെ ക്ലാസ്സ്‌.. ക്ലാസ്സിലെ കുട്ടികള്‍ എന്‍റെ ഉടുപ്പ് കണ്ടു ഇതിനുള്ളില്‍ ഉണ്ടായിരുന്ന ആളെവിടെപ്പോയി എന്ന് അല്ഭുതപ്പെടുന്നുണ്ടാവുമോ. അതോ ഞാന്‍ ഓഫിസ് റൂമില്‍ തുണിയില്ലാതെ ഇരിപ്പാണെന്ന് സിസ്റ്റര്‍ അവരോടു പറഞ്ഞു കാണുമോ.

എനിക്ക് സങ്കടം വന്നു.

Thursday, August 26, 2010

സ്വാതന്ത്യദിനം

സംഭവം നടക്കുന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌.
അതായത് മൈക്രോഫോനെ കാണുമ്പോള്‍
തൊണ്ട വരളുകയും മുട്ടുകാല്‍ കൂട്ടി
ഇടിക്കുകയും ചെയ്യുന്ന അസുഖം എന്നെ
പിടികൂടുന്നതിനും വളരെ മുന്പ്.
ഞാന്‍ അന്ന് കൊട്റെകാട് സൈന്റ്റ്‌ മാരീസ്
സി ബി പീ സ്കൂളിലെ രണ്ടാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനി.
ജൂലൈ മാസത്തിലെ
അവസാന പിരീഡില്‍ രണ്ടാം
ക്ലാസ്സ്‌ സി-യിലെ ക്ലാസ്സ്‌ ടീച്ചര്‍ സിസ്റ്റര്‍ ഓസ്കാര്‍
ക്ലാസ്സിലെ കുട്ടികളെ സസൂക്ഷ്മം നിരീക്ഷിച്ചു.

ഈ കൊല്ലം സ്വാതന്ത്ര്യദിനത്തിന് ആര് പ്രസംഗം
പറയും?
അവസാനം സിസ്റ്റെര്ടെ കണ്ണുകള്‍ രണ്ടാം ബെഞ്ചില്‍
ഇരിക്കുന്ന എന്‍റെ മേല്‍ ഉടക്കി.
കൊള്ളാം. അധികം വര്‍ത്തമാനം
പറയില്ലെങ്ങിലും ഇവളുടെ അപ്പന്‍ നാട്ടിലെ
അറിയപ്പെടുന്ന പ്രസങ്ങക്കാരാനാണ്. ഇനി
മറ്റൊന്നും ആലോചിക്കാനില്ല.
അന്ന് വൈകുന്നേരം സിസ്റ്റര്‍ തന്റെ നോട്ട്
പുസ്തകത്തില്‍ നിന്നും ഒരു പേജ് കീറിയെടുത്തു. എന്നിട്ട്
തന്‍റെ ചുവപ്പ് മഷിപ്പേന കൊണ്ട് ഉരുണ്ടു
കൊഴുത്ത അക്ഷരങ്ങളില്‍ ഒരു പ്രസംഗം
അങ്ങ് എഴുതി...
സഭക്ക് വന്ദനം. ഭാരതപ്പൂന്തോപ്പിലെ സുന്ദര
കുസുമങ്ങള്‍.....
പിറ്റേന്ന് മുതല്‍ പരിശീലനം തുടങ്ങി.
എല്‍ പി സ്കൂളിലെ കുട്ടികളുടെ പ്രസംഗം
ചാക്യാര്‍ കൂത്തുമായി അതീവ സാമ്യം
പുലര്തണമെന്ന് ടീചെര്മാര്കു നിര്‍ബന്ധമാണ്‌.
അത് കൊണ്ട് പ്രസംഗതോടൊപ്പം അവതരിപ്പിക്കേണ്ട
മുദ്രകളും സിസ്റ്റര്‍ എനിക്ക് പറഞ്ഞു തന്നു.
അതായതു സഭയ്ക്ക് വന്ദനം എന്ന് പറയുമ്പോള്‍ കൈ കൂപ്പി
കൈയും തലയും 45 ഡിഗ്രി ചെരിക്കണം.
പിന്നെ ഭാരതപ്പൂന്തോപ്പ്.
അതിനു വലത്തേ കൈ വലയെറിയുന്നതു പോലെ
അങ്ങ് വീശി എറിയണം. അങ്ങനെ അങ്ങനെ.
ഈ മുദ്രകളും പ്രസംഗവും പരിശീലിക്കല്‍
ഓഗസ്റ്റ്‌ 15 നു ഒരു മാസം മുന്‍പ് തുടങ്ങി.
സ്കൂളില്‍ സിസ്റ്റെരും വീട്ടില്‍ ട്യൂഷന്‍
പഠിപ്പിക്കുന്ന മാഗി ചേച്ചിയും എന്നെ
തീവ്രമായി പരിശീലിപ്പിച്ചു. സിസ്റ്റര്‍
എഴുതിത്തന്ന ആ കടലാസ്
നോക്കിയാണ് ഞാന്‍ നിത്യവും
ഏര്‍പ്പെട്ടിരുന്നത്.
പക്ഷെ തീരെ പ്രതീക്ഷിക്കാതെ ആയിരുന്നു എന്നെ പിടിച്ചുലച്ച
ആ ദുരന്തം സംഭവിച്ചത്.
ഞാന്‍ പഠിച്ചു കൊണ്ടിരുന്ന സിസ്റ്റര്‍ എഴുതി തന്ന ആ
പേപ്പര്‍ കാണാനില്ല!!!
തപ്പല്‍, തിരയല്‍ . ചോദ്യം
ചെയ്യല്‍. അംഗന വാടിയില്‍ നിന്നും നേരത്തെ വീട്ടിലെത്തുന്നത്
അനിയനാണ് അതുകൊണ്ട് ആ ബ്രാണ്ടിയെയും വെറുതെ
സംശയിച്ചു. ബട്ട്‌ നോ രക്ഷ
എന്‍റെ ഹൃദയം തകര്‍ന്നു. കിനാവുകള്‍ കരിഞ്ഞു.
ഞാന്‍ നിശബ്ദയായി കണ്ണീരൊഴുക്കി. അന്വേഷണം
പുരോഗമിക്കുന്നു. പക്ഷെ തുംബോന്നും കിട്ടിയില്ല. ഞാന്‍
നിരാശയായി ഹതാശയായി.. പിന്നെ വാവിട്ടു കരഞ്ഞു.
നിര്‍ത്താതെ കരഞ്ഞു.. അപ്പോഴാണ്‌ മാഗി
ചേച്ചി അഥവാ എന്‍റെ ട്യൂഷന്‍ ടീച്ചര്‍ കം കെയര്‍ട്ടെക്കര്‍ ഒരു പരിഹാരവുമായി വന്നത്.
എടി മണ്ടി ആ പ്രസംഗം മുഴുവന്‍ നിനക്ക് കാണാതെ
അറിയാമല്ലോ. നീ അതെനിക്ക് പറഞ്ഞുതാ. ഞാന്‍
നിനക്ക് അത് എഴുതി തരാം.
വാട്ട്‌ ആന്‍ ഐഡിയ സെര്‍ജീ
മാഗി ചേച്ചി വേഗം ഒരു കടലാസും
പേനയുമായി വന്നു.
ഞാന്‍ പ്രസംഗം മുദ്ര സഹിതം അവതരിപ്പിച്ചു.
ചേച്ചി അത് പകര്‍ത്തിയെടുത്ത്.
അത്ഭുതം!!! ഞാന്‍ ചിരിച്ചു.
അങ്ങനെ ഓഗസ്റ്റ്‌ 15 നു 3 അടി ഉയരത്തില്‍
വച്ച മൈക്കിനു മുന്‍പില്‍ ഞാന്‍ സഭയ്ക് വന്ദനം
പറഞ്ഞു. 45 ഡിഗ്രി ചെരിഞ്ഞു. പറയാനുള്ളത് മുഴുവന്‍
പറഞ്ഞു.
ഭാരത്‌ മാതാ കീ ജയ്!
അതിനു എനിക്ക് സമ്മാനം കിട്ടിയതാണ് ആ പച്ച കളര്‍
സോപ്പ് പെട്ടി

Wednesday, August 25, 2010

May 22, 1991

"Sweetie, why are you standing here?"
That was Devassi Appappan, amma's youngest uncle telling the six-year-old me.
I was at the gate of amma's house.
"Amma will come now," I said craning my head towards the bus stop.
"Amma won't come today. Today there will be no buses.Today is bandh. She will come tomorrow. What to do. Rajiv Gandhi was killed. So sad"
Appappan said as mema(my aunt, amma's sister) appeared at the door to receive him.
My eyes welled up.
Amma had left me at her house two days back. She had told me that she would come to pick me that day. I woke up and ran to the gate right then and started to wait for her. My grandmother called me to brush teeth and have tea. I didn't listen. I was desperate to see amma. It was then Devassy appappan came.
Appappan went inside to have a tete-a-tete with my great grandma, who was bedridden.
I was sad, walked behind Appappan with tears in my eyes.I wanted to see amma. I lied on my tummy on the sofa in the visiting room.
Appappan is talking to muthiammamma(great grandma) in the next room. "So sad. His head shattered into pieces," he is explaining how Rajiv Gandhi died.
'Whaat?'
Muthiammamma couldn't hear properly.
Appappan said more loudly
'His.....head....shattered....into....pieces!!!!'