Tuesday, March 8, 2011

കുരിശിന്‍റെ വഴി അഥവാ കത്തുന്ന കച്ചിത്തുറു

രംഗം ഒന്ന്: സ്പെലിംഗ് മിസ്ട്ടെക്


അവരും അവരുടെ പട്ടികളും കുട്ടിണി കിടന്നു ചാകും!”
സത്യവിശ്വാസികള്‍ പ്രവചനം കേട്ട് രണ്ടു പ്രാവശ്യം ഞെട്ടി.

ഒരു നിമിഷം കനത്ത നിശബ്ദത എങ്ങും തളം കെട്ടി നിന്നു.

ഹെന്ത്?

അതൊരു നോമ്പുകാലം ആയിരുന്നു .

മെഴുകുതിരികളും കയ്യില്‍ പിടിച്ചു കുരിശിന്‍റെ വഴി പ്രാര്‍ത്ഥനയും ചൊല്ലി വരിവരിയായി പള്ളിയിലേക്ക് നടക്കുകയായിരുന്നു ആ സത്യവിശ്വാസികള്‍ .


കൂട്ടത്തില്‍ നേതാവ് കുരിശു ചുമന്നുകൊണ്ടുള്ള കര്‍ത്താവിന്‍റെ യാത്ര നാടകീയമായി

വിവരിക്കുന്നുണ്ട്.


സന്ദര്‍ഭം ഇതാണ് . യാത്രക്കിടയില്‍ ഈശോ ജെറുസലേമിലെ സ്ത്രീകളെ കാണുന്നു. അദ്ദേഹത്തിന്റെ അവസ്ഥകണ്ട് അവര്‍ കരയുന്നു. അവരെ കര്‍ത്താവ്‌ ആശ്വസിപ്പിക്കുന്നു.

നേതാവ് വികാര വിക്ഷോഭങ്ങലോടെ കര്‍ത്താവിനു വോയിസ് ഓവര്‍ കൊടുക്കുന്നുണ്ട്:" നിങ്ങള്‍ എന്നെ ഓര്‍ത്തു കരയണ്ട. നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓര്‍ത്തു കരയുക. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജെറുസലേം ആക്രമിക്കപ്പെടും "

തുടര്‍ന്നാണ് നമ്മള്‍ നേരത്തെ കേട്ട സംഭവം .

( റീപ്ലേ )
"അവരും അവരുടെ പട്ടികളും കുട്ടിണി കിടന്നു ചാകും!!!!!"

സത്യവിശ്വാസികള്‍ തലകുടഞ്ഞു

എന്തോ ഒരു പ്രശ്നം പറ്റിയിട്ടുണ്ട്. ഇങ്ങനെ അല്ലല്ലോ കര്‍ത്താവ്‌ പറഞ്ഞത്?

നേതാവിന് കാര്യം മനസ്സിലായി. അദ്ദേഹം ഭാഗം ഇളിഭ്യതയോടെ മുഴങ്ങുന്ന സ്വരത്തില്‍ മൊത്തംവിശ്വാസികള്‍ക്കും കേള്‍ക്കാന്‍ പാകത്തില്‍ ഒന്ന് കൂടെ വായിച്ചു.
"അവരും അവരുടെ കുട്ടികളും പട്ടിണി കിടന്നു ചാകും!"

ഹെന്‍റെ കര്‍ത്താവേ!

ഇവന്‍ വായിക്കുന്നതെന്താണെന്ന് ഇവന് യാതൊരു പിടിയുമില്ല. ഇവനിട്ടൊരു
പണി കൊടുക്കണമെ.


രംഗം രണ്ട്

വായനക്കാര്‍ അലോഗ്യം വിചാരിച്ചിട്ട് കാര്യമില്ല. എപ്പിസോസില്‍ നായിക ഞാനാണ്. സന്ദര്‍ഭംപഴയത് തന്നെ. മെഴുകുതിരികളും കൈയില്‍ പിടിച്ചു വരിവരിയായി പോകുന്ന വിശ്വാസികള്‍.

അതാ അങ്ങോട്ട്‌ നോക്കൂ.

അവര്‍ക്കിടയില്‍ സുന്ദരിയും സുശീലയും സുകുമാരിയും ആയ ഒരു പെണ്‍കുട്ടിയെ നിങ്ങള്‍കാണുന്നില്ലേ?

ആര്?

ആരാണവള്‍?

അത് മറ്റാരുമല്ല.

ഞാന്‍ തന്നെ!

(പ്ലീസ് വായന നിര്‍ത്തരുത്. പിന്നെ എന്നെപ്പറ്റി നിങ്ങള്‍ ഇങ്ങനെ ഒക്കെ എഴുത്വോ. എന്ത് ചെയ്യാം.അതും ഞാന്‍ തന്നെ ചെയ്യണം)

കളരിവിളക്കു തെളിഞ്ഞതാണോ കൊന്നമരം പൂത്തുലഞ്ഞതാണോ എന്ന് ആരും പാടിപ്പോകുംഅവളെ കണ്ടാല്‍. അവളെ അതായത് എന്നെ കൂട്ടുകാര്‍ സ്നേഹപുരസ്സരം വിളിക്കുന്ന പേരാണ് മിസ്സ് കച്ചിത്തുറു.

ഹെന്ത് ചെയ്യാം.

ലോകത്തില്‍ ഒരാള്‍ക്കും ഇല്ലാത്ത തരം തലമുടി ഇവള്‍ക്കിരിക്കട്ടെ എന്ന് ദൈവം അങ്ങ്തീരുമാനിച്ചു. എന്നിട്ട് എങ്ങനെ വെട്ടിയാലും കച്ചിത്തുറുവിന്റെ രൂപം പ്രാപിക്കുന്ന ഒരു പ്രത്യേക തരംതലമുടി അങ്ങേരു എന്‍റെ തലയില്‍ ഫിറ്റ്‌ ചെയ്തു .

അതൊക്കെ പഴയ കഥ.

ഇനി നിങ്ങള്‍ക്കൂഹിക്കാമല്ലോ. എന്‍റെ കച്ചിത്തുറുവിനു എന്ത് സംഭവിച്ചു എന്ന് ? ഒട്ടനവധി കത്തുന്നമെഴുകുതിരികള്‍ക്കിടയിലാണ് എന്‍റെ പാവം കച്ചിത്തുറു .

അവസാനം അത് തന്നെ സംഭവിച്ചു .

എന്‍റെ തൊട്ടു പിറകിലുണ്ടായിരുന്ന ഒരു കുട്ടിവിശ്വാസി കച്ചിത്തുറുവിനു തീ വച്ചു!

അതിന്‍റെ അമ്മവിശ്വാസി അവസരോചിതമായി പ്രവര്‍ത്തിച്ചത് കൊണ്ട്
വന്‍ ദുരന്തം ഒഴിവായി. അഗ്നിശമനസേനയുടെ സേവനം ആവശ്യമായി വന്നില്ല. ഞാന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ബട്ട്‌ , പള്ളിയിലെത്തിയപ്പോള്‍ എന്‍റെ തൊട്ടു പിറകിലിരുന്ന കൂട്ടുകാരികള്‍ എല്ലാംമണത്തറിഞ്ഞു

ആരാ കച്ചിത്തുറുവിനു തീ വച്ചേ ?

ഉം..ഇനി പറഞ്ഞിട്ടെന്താ!